ഖബര്‍ സന്ദര്‍ശന യാത്ര

Posted by SiM Media on 11:34 PM with No comments
ഭാഗം:3
നബി തിരുമേനി (സ്വ) യെ മരണാനന്തര സന്ദര്‍ശനം നടത്തുന്നതിന് പ്രേരണ നല്‍കിക്കൊണ്ട് അവിടുന്ന് നല്‍കിയ പ്രസ്താവനകള്‍ വിവിധ ഹദീസുകളില്‍ വന്നിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക.

عن رجل من ال الخطاب, عن النبي صلي الله عليه وسلم قال: من زارني متعمدا كان في جواري يوم القيامة- رواه البيهقي في شعب الايمان. مشكوة المصابيح 2755

''വല്ല വ്യക്തിയും മനപ്പൂര്‍വം എന്നെ സന്ദര്‍ശിച്ചാല്‍ അന്ത്യദിനത്തില്‍ അവന്‍ എന്‍റെ ചാരത്തായിരിക്കും.'' (ശുഅബുല്‍ ഈമാന്‍ : ബൈഹഖി, മിശ്കാത്ത് :2755)

عن ابن عمر مرفوعا: من حج, فزار قبري بعد موتي; كان كمن زارني في حياتي- رواه البيهقي في شعب الايمان مشكوت المصابيح 2756

''വല്ലവനും എന്‍റെ മരണാന്തരം ഹജ്ജു ചെയ്തു എന്‍റെ ഖബര്‍ സന്ദര്‍ശിക്കാനിടവന്നാല്‍ അവന്‍ എന്‍റെ ജീവിതകാലത്ത് എന്നെ സന്ദര്‍ശിച്ചവനെപ്പോലെയായിരിക്കും. (ശുഅബുല്‍ ഈമാന്‍ :ബൈഹഖി, മിശ്കാത്ത്: 2756)

من جاءني زائرا لايهمه الا زيارتي كان حقا علي الله سبحانه ان اكون له شفيعا- طبراني, ابن السكن

''എന്നെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യം മാത്രം വെച്ചുകൊണ്ട്, ആരെങ്കിലും ഒരു സന്ദര്‍ശകനായി എന്‍റെയടുത്തു വന്നാല്‍ ഞാന്‍ അവനു ശുപാര്‍ശകനായിരിക്കുകയെന്നത്, അവന് അല്ലാഹുവിങ്കല്‍ നിന്നുള്ള അവകാശമാത്രെ. (ത്വബ്റാനി, ഇബ്നുസ്സകന്‍ )(ഇഹ്യാ 1:258)

ഒന്നും രണ്ടും ഹദീസുകള്‍ യാത്രക്കാവശ്യമായ വിദൂര സന്ദര്‍ശകനെയും അതിനാവശ്യമില്ലാത്ത സമീപ സന്ദര്‍ശകനെയും ഉള്‍പ്പെടുത്തുന്നു. മൂന്നാമത്തെ ഹദീസാകട്ടെ യാത്രയെ കൂടുതല്‍ സ്പഷ്ടമാക്കുന്നുവെന്നു മാത്രമല്ല, യാത്രോദ്ദേശ്യം സിയാറത്ത് മാത്രമായിരിക്കണമെന്ന് വ്യക്തമാക്കുക കൂടി ചെയ്യുന്നു.(ശിഫാഉസ്സഖാം പേ: 84). നബി (സ്വ)യുടെ ഖബര്‍ പോലെത്തന്നെയാണ് ഇക്കാര്യത്തില്‍ വലിയ്യുമാരുടെയും ഖബറുകള്‍ . അവ സന്ദര്‍ശിക്കല്‍ സുന്നത്തായ പുണ്യകര്‍മ്മമത്രെ. അതിനായുള്ള യാത്രയും തഥൈവ.(ഫതാവല്‍ ഖുബ്റ 2/24)


കടപ്പാട്,
കെടാവിളക്കുകള്‍ 
കോടമ്പുഴ ബാവമുസ്‌ലിയാര്‍